Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Idukki

അഞ്ചിരി: ഇടുക്കിയുടെ നെല്ലറ

തൊടുപുഴയുടെ നെല്ലറയാണ് അഞ്ചിരി. ഇടുക്കിയിലെ പാടശേഖരങ്ങൾ പലതും വിസ്മൃതിയിലായെങ്കിലും അഞ്ചിരി പാടശേഖരവും കാർഷിക കൂട്ടായ്മയും ഇപ്പോഴും നിലനിന്നുപോകാൻ കാരണം ഇവിടത്തെ കർഷകരുടെ മണ്ണിനോടുള്ള സ്നേഹവും പരമ്പരാഗതമായി തുടർന്നു പോരുന്ന നെൽകൃഷിയോടുള്ള ആത്മബന്ധവുമാണ്.

നെൽകൃഷി ഇവിടത്തെ കർഷകർക്ക് നഷ്ടത്തിന്‍റെ കണക്കുകളാണ് സമ്മാനിക്കുന്നതെങ്കിലും ഇപ്പോഴും നിലമൊരുക്കി കൊയ്ത്തുപാട്ടിന്‍റെ ശീലുകൾ ഉരുവിട്ട് മുടങ്ങാതെ ഇവർ ഓരോ വർഷവും വിത്തെറിയുമ്പോൾ മനസിൽ നിറയുന്നത് പറഞ്ഞറിയിക്കാനാവാത്ത ആനന്ദം. അഞ്ചിരി പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് ഇവിടെ നെൽകൃഷി മുടക്കം കൂടാതെ നടത്തിവരുന്നത്.

കൃഷിയാരംഭിച്ചത് നൂറ്റാണ്ടിനു മുമ്പ്

ഒരു നൂറ്റാണ്ടു മുമ്പ് അഞ്ചിരി പാടശേഖരത്ത് കൃഷിയാരംഭിച്ചതെന്നാണ് പഴമക്കാർ പറയുന്നത്. പതിറ്റാണ്ടുകൾക്കുമുന്പ് ഇവിടെ കുടിയേറി താമസിച്ച കർഷകർ പിന്നീടു നിലംനികത്തി പാടശേഖരമാക്കി മാറ്റുകയായിരുന്നു.

ഇടവെട്ടി പഞ്ചായത്തു മുതൽ ആലക്കോട് പഞ്ചായത്തിലെ തലയനാടു വരെ നീണ്ടു കിടക്കുന്ന പാടശേഖരമായിരുന്നു ഇത്. 120 ഏക്കറോളം സ്ഥലത്താണ് ആദ്യഘട്ടത്തിൽ നെൽകൃഷിയിറക്കിയിരുന്നത്. കാലക്രമേണ നെൽകൃഷി ചെയ്തിരുന്ന നിലത്തിന്‍റെ വിസ്തീർണം കുറഞ്ഞു.

കൂടുതൽ സ്ഥലത്തും തെങ്ങുൾപ്പെടെ മറ്റു വിളകൾ ഇടം പിടിച്ചു. എങ്കിലും 40 ഏക്കറോളം സ്ഥലത്ത് ഇപ്പോഴും കർഷകർ നെൽകൃഷി ചെയ്തു വരുന്നുണ്ട്.

വറ്റാത്ത ജലലഭ്യത

വർഷത്തിൽ ഒരിക്കൽപോലും വറ്റാത്ത കൈത്തോടുകളാണ് അഞ്ചിരി പാടശേഖരത്തെ ജലസമൃദ്ധമാക്കുന്നത്. വെള്ളം പാടത്തേക്കു കയറ്റാനായി തോട്ടിൽ ചെറു ചെക്കുഡാമുകളുമുണ്ട്. അതിനാൽ വേനൽക്കാലത്തുപോലും സമൃദ്ധമായി വെള്ളം ലഭിക്കും.

ഇറിഗേഷൻ വകുപ്പ് നിർമിച്ചിരിക്കുന്ന ചെക്ക് ഡാമും ഇവിടെയുണ്ട്. ഓരോ കർഷകരും പാടത്തേക്ക് ആവശ്യമായ വെള്ളം തിരിച്ചു വിട്ടാണ് കൃഷി ചെയ്യുന്നത്.

വർഷത്തിൽ രണ്ടു കൃഷി

വർഷത്തിൽ രണ്ട് കൃഷി ചെയ്യുന്ന ഇരുപ്പൂപാടമാണ് ഇവിടുത്തേത്. ജൂണിൽ വിതച്ച് 100 ദിവസത്തിനു ശേഷം ഓണത്തിന് വിളവെടുക്കുന്ന വിരിപ്പ് കൃഷിയും നവംബറിൽ വിതച്ച് വിഷുവിന് വിളവെടുക്കുന്ന മുണ്ടകൻ കൃഷിയും. മുണ്ടകൻ കൃഷി എല്ലാവരും ചെയ്യും.

ഉമ, കുഞ്ഞൂഞ്ഞ്, ഐആർഎസ് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്ന ഇനങ്ങൾ. പ്രതിസന്ധി മൂലം ഈ വർഷം ഒരു കൃഷി മാത്രമാണ് ഇറക്കാനായത്. വിരിപ്പുകൃഷി സമയത്ത് കനത്ത മഴയായതിനാൽ വിളനാശം ഭയന്നാണ് കൃഷിയിറക്കാതിരുന്നത്.

ട്രാക്ടർ ഉപയോഗിച്ചാണ് നിലം ഒരുക്കൽ. തൊഴിലാളികളും കർഷകരും ചേർന്ന് ഞാറു നടും. വിളവെടുപ്പാകുന്പോൾ പാലക്കാടുനിന്നും യന്ത്രമെത്തിച്ച് കൊയ്ത്തു നടത്തുകയാണ് ചെയ്യുന്നത്.

വിൽപ്പന സപ്ലൈകോ വഴി

സപ്ലൈക്കോയ്ക്കാണ് നെല്ല് വിൽപ്പന നടത്തുന്നത്. കൃഷിയിറക്കി 40 ദിവസത്തിനുള്ളിൽ സപ്ലൈക്കോയിൽ ബുക്ക് ചെയ്യണം. കഴിഞ്ഞയാഴ്ച മുതൽ ഈ വർഷത്തെ ബുക്കിംഗ് ആരംഭിച്ചു. കഴിഞ്ഞ വർഷം 35 ടണ്‍ നെല്ലാണ് സപ്ലൈക്കോയ്ക്ക് കൈമാറിയത്.

സപ്ലൈക്കോ നിർദേശിക്കുന്ന മില്ലുടമകൾ വാഹനങ്ങളുമായി എത്തി നെല്ല് കൊണ്ടുപോകും. നെല്ല് തൂക്കി ചാക്കിലാക്കി വാഹനത്തിൽ കയറ്റിക്കൊടുക്കണം.

എന്നാൽ സപ്ലൈക്കോയിൽനിന്നു നെല്ലിന്‍റെ വില ലഭിക്കാനുള്ള കാലതാമസം പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്.

സർക്കാർ സഹായം

നിലവിൽ നെൽകൃഷി ചെയ്യുന്ന കർഷകർക്ക് കൃഷിവകുപ്പിന്‍റെ സഹായം ലഭിക്കുന്നുണ്ട്. നെൽകൃഷി പ്രോത്സാഹന പദ്ധതി പ്രകാരം ഹെക്ടറിന് 4,500 രൂപ നിരക്കിലാണ് സബ്സിഡി ലഭിക്കുന്നത്.

ഇതിനു പുറമേ ത്രിതല പഞ്ചായത്തുകൾ നെൽകൃഷിയുടെ കൂലിച്ചെലവുകൾ എന്ന പേരിലും സഹായധനം നൽകാറുണ്ട്. എല്ലാ വർഷവും ഇളംദേശം ബ്ലോക്കും ആലക്കോട് പഞ്ചായത്തും ഇതിനായി ഫണ്ട് നീക്കിവയ്ക്കും.

ഈ സഹായത്താലാണ് കർഷകർ കൃഷി മുന്നോട്ടു കൊണ്ടു പോകുന്നത്.

പാടശേഖര സമിതി

സജീവമായി പ്രവർത്തിക്കുന്ന അഞ്ചിരി പാടശേഖര സമിതിയാണ് ഇവിടെ കർഷകർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകി ഒപ്പമുള്ളത്. മൂന്നു പതിറ്റാണ്ടിലേറെയായി പാടശേഖര സമിതി പ്രവർത്തിച്ചു വരുന്നുണ്ട്.

തങ്കച്ചൻ മാത്യു കളരിക്കത്തൊട്ടിയിൽ പ്രസിഡന്‍റും മാത്യു വള്ളോപ്പിള്ളിൽ സെക്രട്ടറിയുമായ ഏഴംഗ ഭരണസമിതിയാണ് ഇപ്പോൾ നേതൃത്വം നൽകുന്നത്.

പഞ്ചായത്തംഗവും സഹകരണബാങ്ക് പ്രസിഡന്‍റുമായ ടോമി കാവാലം വൈസ് പ്രസിഡന്‍റും കെ.ആർ. ശശി ഞാറക്കാട്ടിൽ ട്രഷററും ഏബ്രഹാം മുണ്ടയ്ക്കൽ, ഫിലിപ്പ് ജോർജ് പൂവന്തിക്കുന്നേൽ, എം.ജെ. മാത്യു മുണ്ടയ്ക്കൽ എന്നിവർ കമ്മിറ്റിയംഗങ്ങളുമാണ്. അഞ്ചിരിയിൽ സ്വന്തം കെട്ടിടവും ട്രാക്ടറും സമിതിക്ക് സ്വന്തമായുണ്ട്.

പ്രതിസന്ധികളേറെ

വിത്തിറക്കുന്നതു മുതൽ നെല്ല് വിൽപന നടത്തുന്നതുവരെ വിവിധ പ്രതിസന്ധികളെ തരണം ചെയ്താണ് കൃഷിയിറക്കുന്നതെന്നു കർഷകർ പറയുന്നു. പാടങ്ങളിൽ കൃഷിപ്പണികൾ ചെയ്യാൻ ഇപ്പോൾ തൊഴിലാളികളെ കിട്ടാനില്ലായെന്നതാണ് പ്രധാന പ്രതിസന്ധി.

വിരലിലെണ്ണാവുന്ന കർഷക തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ ഈ മേഖലയുമായി ബന്ധപ്പെട്ട് പണിയെടുക്കുന്നത്. പ്രതികൂല കാലാവസ്ഥ പലപ്പോഴും കർഷകർക്ക് തിരിച്ചടിയായി മാറാറുണ്ട്. മഴ കൂടുതലായി ലഭിച്ചാൽ കൊയ്ത്തു നടക്കില്ല.

പലപ്പോഴും മഴക്കൂടുതൽമൂലം നെൽക്കതിരുകൾ നശിച്ച് കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇതിന്‍റെ പേരിൽ കൃഷി വകുപ്പിൽനിന്ന് ഒരു രൂപ പോലും ലഭിക്കാറില്ലെന്നു കർഷകർ വ്യക്തമാക്കി.

വിള ഇൻഷുറൻസ് ചെയ്യാറുണ്ടെങ്കിലും നാമമാത്രമായ നഷ്ടപരിഹാരം ലഭിക്കാൻ കാലങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. വിതച്ച് 40 ദിവസത്തുള്ളിൽ ഇൻഷുറൻസ് ചെയ്താൽ മാത്രമേ ആനുകൂല്യം ലഭിക്കു.

സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്‍റെ പണം സമയബന്ധിതമായി ലഭിക്കുന്നില്ലെന്നതാണ് മറ്റൊരു പ്രതിസന്ധി. മുൻ വർഷങ്ങളിൽ സംഭരിച്ച നെല്ലിന്‍റെ വിലയാണ് പലപ്പോഴും പിന്നീട് ലഭിക്കുന്നത്.

ഇതിനു പുറമെ കൊയ്ത്ത് ഉൾപ്പെടെയുള്ള അനുബന്ധ ജോലികൾക്കും പണച്ചെലവേറി. പാലക്കാടു നിന്നും എത്തിക്കുന്ന കൊയ്ത്തു യന്ത്രത്തിന് 3000 രൂപയാണ് മണിക്കൂറിന് വാടക.

ഇത്തരത്തിൽ പ്രതിസന്ധികളേറെയാണെങ്കിലും കൃഷി ഉപേക്ഷിക്കാൻ അഞ്ചിരിയിലെ കർഷകർ തയാറല്ല. കാരണം ഇവരുടെ ജീവിതത്തിന്‍റെ ഭാഗമാണ് ഈ പച്ച വിരിച്ച നെൽപ്പാടങ്ങൾ.

Kerala

ഇടുക്കിയിൽ വീട്ടമ്മയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ

ഇടുക്കി: കട്ടപ്പന മേട്ടുകുഴിയിൽ വീട്ടമ്മയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചരൽവിളയിൽ മേരി(63)യാണ് മരിച്ചത്.

വെളുപ്പിനെ ഒന്നോടെ വീട്ടിലെത്തിയ മകനാണ് മൃതദേഹം ആദ്യം കണ്ടത്. ആത്മഹത്യ ആണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

സംഭവത്തില്‍ വണ്ടൻമേട് പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്ന് പോലീസ് അറിയിച്ചു.

Kerala

പിതാവിന്‍റെ ജ്യേഷ്ഠനെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഇരട്ട സഹോദരങ്ങൾ ഒളിവിൽ

ഇടുക്കി: പിതാവിന്‍റെ ജ്യേഷ്ഠനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഇരട്ട സഹോദരങ്ങളെ പോലീസ് തെരയുന്നു. ഇടുക്കി നെടുങ്കണ്ടം ബോജൻ കമ്പനിയിലുണ്ടായ സംഭവത്തിൽ മുരുകേശൻ (47) ആണ് കൊല്ലപ്പെട്ടത്.

പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മുരുകേശന്‍റെ അനുജൻ അയ്യപ്പന്‍റെ മക്കളായ ഭൂവനേശ്വറും വിഗ്നേശ്വരും ചേർന്നാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു.

തമിഴ്നാട് സ്വദേശികളായ ഇവർ വർഷങ്ങളായി നെടുങ്കണ്ടത്താണ് താമസിക്കുന്നത്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Kerala

സിപിഐ നേതൃത്വത്തിന് വഴിതെറ്റി; സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് കെ.കെ.ശിവരാമന്‍

 ഇടുക്കി: സിപിഐ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍. നേതൃത്വത്തിന് വഴിതെറ്റി. സംഘടനാ സംവിധാനം ആകെ തകർന്നു.

സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സത്യം പറയുമ്പോൾ ചിലർ പ്രകോപിതരാകുന്നത് എന്തു കൊണ്ടെന്ന് അറിയില്ല. തനിക്ക് ഒരു ഇടമില്ലെന്ന് ബോധ്യമായി.അതിനാലാണ് പിന്മാറുന്നത്.

നടപടി ഭയക്കുന്നില്ല. പാർട്ടി അനുവദിക്കുമെങ്കിൽ സാധാരണ പ്രവർത്തകനായി തുടരും. ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ പൂർവ കാല ചരിത്രം അറിയാം. പാർട്ടിക്ക് സ്വന്തം വ്യക്തിത്വം ഉയർത്തിപ്പിടിക്കാൻ കഴിയണം. തന്‍റെ തീരുമാനം ജനം ചർച്ചചെയ്യട്ടെ.

സംസ്ഥാന നേതൃത്വം ഇടുക്കിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നില്ല. ഇടുക്കിയിലെ കൈയേറ്റ വിഷയത്തിൽ തുറന്ന നിലപാട് എടുക്കാൻ പാർട്ടിക്ക് കഴിയുന്നില്ല. പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന് പാർട്ടി സെക്രട്ടറിയോട് പല തവണ ആവശ്യപ്പെട്ടതാണ്.

അത് ഇതുവരെ ഉണ്ടായില്ല. കമ്യൂണിസ്റ്റ്‌ പാർട്ടി പോകേണ്ട വഴിയിലൂടെ അല്ല ഇപ്പോൾ പോകുന്നത്. സിപിഐയിൽ കുറെ കാലമായി വിമർശനവും സ്വയം വിമർശനവുമില്ല. ഇടുക്കി ജില്ലയിൽ പാർട്ടി തകർന്നെന്നും കെ.കെ. ശിവരാമൻ തുറന്നടിച്ചു.

 

 

 

TRAVEL

മഞ്ഞിൻ പുതപ്പണിഞ്ഞ് തെക്കിന്‍റെ കാഷ്മീർ

തെക്കിന്‍റെ കാഷ്മീർ മൂന്നാർ അതിശൈത്യത്തിലേക്ക്, സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ഇന്നലെ രേഖപ്പെടുത്തി. കനത്ത മഞ്ഞുവീഴ്ചയും മൂന്നാറിൽ അനുഭവപ്പെടുന്നുണ്ട്.

മൂന്നാറിലെ തണുപ്പ് ആസ്വദിക്കാൻ ഉത്തരേന്ത്യയിൽ നിന്നുൾപ്പെടെയുള്ള വിനോദ സഞ്ചാരികൾ വ്യാപകമായി മൂന്നാറിലെത്തിത്തുടങ്ങി.

മൂന്നാർ ടൗണ്‍, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില ഇന്നലെ മൂന്നു ഡിഗ്രി സെൽഷ്യസിലെത്തിയത്. ലക്ഷ്മി എസ്റ്റേറ്റിലും ചൊക്കനാടും നാലുഡിഗ്രിയും സെവൻമലയിൽ അഞ്ചുഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില.

പ്രദേശത്തെ പുൽമേടുകളിൽ മഞ്ഞുവീണതോടെ ഇത് സഞ്ചാരികൾക്ക് കണ്ണിന് കുളിർമയേകുന്ന ദൃശ്യവിരുന്നായി മാറി. വരുംദിവസങ്ങളിൽ താപനില പൂജ്യത്തിനു താഴെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്രിസ്മസ്, പുതുവത്സര അവധി തുടങ്ങിയതോടെ മൂന്നാറിൽ തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്ക് അടുത്ത ദിവസങ്ങളിൽ വർധിക്കും.

Kerala

ബൈക്കുകൾ കൂട്ടിയിടിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

ഇടുക്കി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഇടുക്കി വെള്ളിലാംകണ്ടത്തുണ്ടായ അപകടത്തിൽ കോഴിമല സ്വദേശി ജിൻസനാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

ബൈക്ക് ബസിലും മറ്റൊരു ബൈക്കിലും ഇടിച്ചു. ജിൻസന്‍റെ സഹോദരൻ ജെയ്‌സണ്‍, ഏലപ്പാറ സ്വദേശികളായ സിഖിൽ, കൃഷ്ണപ്രിയ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജിൻസന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

 

 

Kerala

ടണലിലൂടെ ഒന്നര കിലോമീറ്ററോളം നടന്ന് ഉദ്യോഗസ്ഥർ; മൂലമറ്റം ഭൂഗർഭ പവർഹൗസിൽ പരിശോധന

ഇടുക്കി: മൂലമറ്റം ഭൂഗർഭ പവർഹൗസ് പൂർണമായും ഷട്ട് ഡൗൺ ചെയ്ത് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. പരിശോധനാ സംഘം, ടണലിലേക്ക് പ്രവേശിക്കാനുള്ള കവാടം വഴി ഏകദേശം ഒന്നര കിലോമീറ്ററോളം ഉള്ളിലേക്ക് നടന്ന് ടണലിന്‍റെ സുരക്ഷാ നില വിലയിരുത്തി. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

കെ. കൃഷ്ണൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായകമായ ഒരു ഘട്ടം പൂർത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്. മൂലമറ്റം ഭൂഗർഭ പവർഹൗസ് പൂർണമായും ഷട്ട് ഡൗൺ ചെയ്ത് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്ന വേളയിൽ, പദ്ധതിയുടെ ജീവനാഡിയായ പെൻസ്റ്റോക്കിലെയും പ്രഷർ ടണലിലെയും ജലം പൂർണമായി നീക്കം ചെയ്തതിന് ശേഷം പ്രധാന പരിശോധന നടത്തി. 7.01 മീറ്റർ വ്യാസമുള്ള ഈ പ്രധാന ടണലും അണക്കെട്ടിൽ നിന്നുള്ള ഷട്ടർ സംവിധാനവും കെഎസ്ഇബിയുടെ ഡാം സേഫ്റ്റി വിഭാഗം വിശദമായി പരിശോധിച്ചു.

പരിശോധനാ സംഘം, ടണലിലേക്ക് പ്രവേശിക്കാനുള്ള കവാടം വഴി ഏകദേശം ഒന്നര കിലോമീറ്ററോളം ഉള്ളിലേക്ക് നടന്ന് ടണലിന്‍റെ സുരക്ഷാ നില വിലയിരുത്തി. ഓക്സിജന്‍റെ അളവ് കുറവായ ഈ ടണലിനുള്ളിൽ പ്രത്യേക സുരക്ഷാ മുൻകരുതലുകൾ എടുത്താണ് പരിശോധന വിജയകരമായി പൂർത്തിയാക്കിയത്.

കൂടാതെ, ആശയവിനിമയം തടസപ്പെടാതിരിക്കാൻ ചെറുതോണിയിലെ ഹാം റേഡിയോ സേവനവും ഉപയോഗപ്പെടുത്തി. ഹാം റേഡിയോ ലൈസൻസുള്ള മനോജ് ആണ് ഇതിനായുള്ള റേഡിയോ സെറ്റ് ഒരുക്കി നൽകിയത്. ഡാം സേഫ്റ്റി വിഭാഗത്തിലെ എക്സിക്യൂട്ടീവ് എൻജിനിയർ എസ്. സൈന, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയർ ജൂൺ ജോയ്, അസിസ്റ്റന്‍റ് എൻജിനിയർമാരായ രാഹുൽ രാജശേഖരൻ, ജയപ്രകാശ്, എം.ബി. ബൈജു എന്നിവരാണ് സാഹസികമായ ഈ പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

പദ്ധതിയുടെ സുരക്ഷയ്ക്കായി അതിസാഹസികമായി ടണലിനുള്ളിൽ പ്രവേശിച്ച് പരിശോധന പൂർത്തിയാക്കിയ ഡാം സേഫ്റ്റി വിഭാഗത്തിലെ മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ. വൈദ്യുതി ഉത്പാദനത്തിൽ മാത്രമല്ല, നമ്മുടെ സംസ്ഥാനത്തിന്‍റെ ഊർജസുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഈ ഉദ്യോഗസ്ഥരുടെ അർപ്പണബോധം ശ്ലാഘനീയമാണ്.

Kerala

സീറ്റ് വിഭജനത്തിൽ തർക്കം; ഇടുക്കിയിൽ മുസ്‌ലീം ലീഗ് ഒറ്റയ്ക്ക് മത്സരിക്കും

 തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തിൽ ഇ‌ടുക്കിയിൽ കോൺഗ്രസും ലീഗും ഇടയുന്നു. അടിമാലി ഡിവിഷ‌ൻ തങ്ങൾക്കുവേണമെന്ന ലീഗിന്‍റെ ആവശ്യം കോൺഗ്രസ് തള്ളി.

ചർച്ചകളിൽ തീരുമാനമായില്ലെങ്കിൽ മുന്നണി വിട്ട് മത്സരിക്കുമെന്ന് മുസ്‌ലിം ലീഗ് അടിമാലി താലൂക്ക് പ്രസിഡന്‍റ് ബഷീർ പഴംപള്ളിത്താഴം പറഞ്ഞു. കോട്ടയം ജില്ലയിലും കോൺഗ്രസും ലീഗും തമ്മിലുള്ള തർക്കം തുടരുകയാണ്.

മുണ്ടക്കയം, എരുമേലി ഡിവിഷനുകളിൽ ഒന്ന് തങ്ങൾക്കുവേണമെന്നാണ് ലീഗിന്‍റെ എന്നാൽ ഈ രണ്ടു സീറ്റു വിട്ടുകൊടുക്കാൻ കോൺഗ്രസ് തയാറല്ല. വയനാട്ടിലും സീറ്റ് വിഭജനത്തിൽ തർക്കം രൂക്ഷമാണ്. കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിലാണ് തർക്കം.

സുൽത്താൻബത്തേരി നഗരസഭയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം തീരുമാനിച്ചു. സിറ്റിംഗ് സീറ്റായ തേലംപറ്റ നൽകാതത്തിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് വിട്ട് ഒറ്റക്ക് മത്സരിക്കുന്നത്. ഈ ഡിവിഷനിൽ സ്വന്തം സ്ഥാനാർഥിയെ നിറുത്തുമെന്നും നേതാക്കൾ പറഞ്ഞു.

 

 

Kerala

ഇടുക്കിയിൽ മലവെള്ളപ്പാച്ചിൽ; കടകളിലും വീടുകളിലും വെള്ളം കയറി

ഇടുക്കി: ശനിയാഴ്ച രാത്രിയിൽ പെയ്ത കനത്ത മഴയിൽ ഇടുക്കി ജില്ലയിലെ മലയോര പ്രദേശങ്ങളിൽ വ്യാപക നാശം. കുമളി ഒന്നാം മൈൽ ഭാഗത്തെ കടകളിലും വീടുകളിലും വെള്ളം കയറി.

ഒന്നാം മൈൽ, വലിയകണ്ടം, മഹിമ റോഡ് തുടങ്ങിയ ഭാഗത്തെ പല വീടുകളിലും വെള്ളം കയറി. കുമളി ടൗണിലെ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കുമളി ചെളിമടയ്ക്ക് സമീപം കെ.കെ.റോഡിൽ മരം കടപുഴയ്ക്ക് വീണ് ഗതാഗതം തടസപ്പെട്ടു.

അതേസമയം മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

Kerala

സിങ്കുകണ്ടത്ത് വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം: വീട് പൂര്‍ണമായും തകര്‍ത്തു

ഇടുക്കി: സിങ്കുകണ്ടത്ത് വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം. ഇന്നു പുലര്‍ച്ചെ പ്രദേശത്തെത്തിയ ചക്കക്കൊമ്പന്‍ ഒരു വീട് പൂര്‍ണമായും ഇടിച്ചുനിരത്തി. മുതുപ്ലാക്കല്‍ മറിയക്കുട്ടിയുടെ വീടാണ് കാട്ടാന തകര്‍ത്തത്.

ഇന്നു പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. മറിയക്കുട്ടി ചികിത്സാവശ്യത്തിനായി പോയിരിക്കുകയായിരുന്നു. വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന സമീപവാസിയാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ഇയാള്‍ ഇറങ്ങി നോക്കിയെങ്കിലും ആന വരുന്നതറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു.

വീടും വീട്ടുപകരണങ്ങളും പൂര്‍ണമായും തകര്‍ത്താണ് ആന പിന്‍വാങ്ങിയത്. സംഭവമറിഞ്ഞ് നാട്ടുകാരും ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തി.

പ്രദേശത്ത് പതിവായെത്തി നാശം വിതയ്ക്കുന്ന ചക്കക്കൊമ്പനെ പിടികൂടി ഇവിടെ നിന്നു മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

National

ഇടുക്കിയിലും വയനാട്ടിലും മഴ കനക്കുന്നു

11 ജില്ലകളിൽ ജാഗ്രതാ നിർദേശം


തിരുവനന്തപുരം: ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകുന്നു. വയനാട്ടിലും ഇടുക്കിയിലും മഴ കനക്കുകയാണ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ടു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കൊപ്പം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ നാളെയും ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അടുത്ത 24 മണിക്കൂറിൽ കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്‍റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കു കിഴക്കൻ അറബിക്കടൽ മുതൽ ജാർഖണ്ഡ് വരെ രൂപപ്പെട്ട ന്യൂനമർദപാത്തിയാണ് വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കാനിടയാക്കുന്നത്.

Latest News

Up